UFO

November 25, 2012

UFO

Recently my grandson Inesh picked up from the store a toy packed in an attractive carton box. For another half a day he was busy with the new possession  After all that play he was happy to show it every one and said it is a UFO. UFO? yes it is a UFO. Dissatisfied with my poor comprehension he demonstrated and explained. A little while after I chanced up on a report mentioning a strange discovery.
A Swedish expedition team has found an unidentified object at the bottom of the Baltic Sea, leaving some to believe it’s the remnants of an extra-terrestrial ship. Scientists were puzzled! They decided to dive in deep Baltic sea water. They hoped divers could debunk some theories about the underwater object. But were left with more questions than they had answers after the close observation under the sea.
The divers found that the object was raised about 10 to 13 feet above the seabed, and curved in at the sides. It’s look was like stone, but it is something else. This is how Ocean expedition team diver Peter Lindberg mentioned in a press release reported in “red-orbit”.
The object had an egg shaped hole leading into it from the top, working like an opening. On top of the object, they found strange stone circle formations, which resembled small fireplaces. The stones were covered in something that resembled “soot” they said.
Today the children are exposed to more and more latest information that was unimaginable a few years ago. Let us channelize it for a better mankind.

കല്ലേറുകാരൻ

June 5, 2012

പത്രം തുറന്നാൽ മതി, എത്രയെത്ര ആക്രമങ്ങളുടേയും അട്ടഹാസങ്ങളുടേയും കഥകളാണ് നാം കാണുന്നത്! മനുഷ്യൻ ക്രൂരനായി മാറിപ്പോയി. നിസ്സാര കാരണങ്ങൾ മതി വഴക്കും കൊലയും നടത്താൻ.”മൃഗമേ” എന്ന് മനുഷ്യനെ വിളിക്കാറുണ്ട്. മൃഗങ്ങൾ മനുഷെരേക്കാളും സംസ്കാര മുള്ളവയാണെന്ന് അവയുടെ ജീവിത രീതിയിൽ നിന്നും മനസ്സിലാക്കാം. ഇരക്ക് വേണ്ടിമാത്രം വേട്ടയാടുന്ന അമാനുഷിക ജീവികളും തന്റെ ആനന്ദത്തിനും നേരമ്പോക്കിനും വേണ്ടി നായാട്ട് നടത്തുന്ന മനുഷ്യനും തമ്മിൽ സാദൃശ്യമില്ല.

kuzhi_aama

വേട്ടയാടി തന്റെ ഇരയെപ്പിടിക്കുന്ന പലയിനം ജീവികളുമുണ്ട്. കടുവയും കട്ടുറുമ്പും ഇതിൽപ്പെടും. കുഴി-ആമ എന്ന് ഗ്രാമ ഭാഷയിൽ വിളിക്കുന്ന (ആന്റ്-ലയ്ൺ) തന്റെ ഇരയെ പിടിക്കുന്നത് ഒരു കുഴിയിലിരുന്നുകൊണ്ടാണ്. നമുക്ക് സുപരിചിതമായ ആമക്കും ഈ ജീവിക്കും യാതൊരു ബന്ധവുമില്ല. ഇത് ലെയ്സ്വിങ്ങ്, അൽഡർ പോലുള്ള ഈച്ചവർഗ്ഗത്തിന്റെ ലാർവയാണ്. മനോഹരമായ ഒരു കോൺ ആകൃതിയിലുള്ള കുഴിയുണ്ടാക്കി അതിനടിയിൽ ഒളിഞ്ഞ് കിടന്ന് കുഴിയിൽ വീഴുന്ന പ്രാണികളെ കൊന്ന് തിന്നുന്നു. കുഴിയിൽ വീണ പ്രാണി കയറി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ മണ്ണെറിഞ്ഞ് അതിനെ മൂടിക്കളയും.കല്ലേറുകാരൻ എന്ന പേർ അങ്ങിനേയാണ് ഇവൻ സിദ്ധിച്ചത്. മനുഷ്യരും മനുഷ്യരെത്തന്നെ പടു-കുഴിയിൽ വീഴ്തുന്നതും കല്ലെറിഞ്ഞ് കൊല്ലുന്നതും ഇന്ന് നിത്യ സംഭവമാണല്ലോ!

Talking about IAS man who took on Marans faces the heat in TN – National News – News – MSN India

June 20, 2010

 

Quote

IAS man who took on Marans faces the heat in TN – National News – News – MSN India

The IAS officer C Umashankar, who took on the ruling DMK and Maran brothers, has approached

Madras High Court, stating that he was being victimised for initiating action against persons close

to the government. Like curry leaves in Indiandishes these people use IAS cadres as long as they are

useful to their purpose and throw them out when found wanting.

കുലകുഠാരം

December 3, 2009

കുലകുഠാരം

ഇതിനു മുൻപുള്ള ചില പംക്തികൾ നോക്കിയാൽ ന്യായങ്ങൾ എന്ന തലക്കെട്ടിൽ ഒരു ചില ബ്ലോഗ് പോസ്റ്റുകൾ  കാണാം. ആ പരമ്പരയിൽ പെട്ടതാണ് ഇതും.

 

“തായ് തീർക്കുവാൻ തക്കൊരു നല്ല കൊമ്പു

യാതൊന്നിൽ നിന്നോ മഴുവിന്നു കിട്ടി

അശ്ശാഖിയെത്തന്നെയതാശു വെട്ടി

വീഴ്തുന്നു കാർത്തജ്ന വിജൃമ്ഭിതത്താൽ”

 

ഉദാഹരണത്തിന് നമ്മുടെ രാഷ്ട്രീയ പാർട്ടികളെ ശ്രദ്ധിച്ചാൽ മതി. ഒരോ പാർട്ടിയുടേയും അധ:പ്പതനത്തിന് കാരണമാവുന്നത് അതേ പാർട്ടിയിലെ അംഗങ്ങൾ തന്നെയായിരിക്കും. കുലകുഠാരം എന്നാണ് ഈ ന്യായത്തിന്റെ പേര്.

 

എന്റെ ചെരിപ്പ്

November 8, 2009

പണ്ടൊക്കെ നാട്ടില്‍ വീട്ടുമുറ്റത്തെ പന്തലിലാണല്ലോ കല്യാണം. അപ്പോഴൊന്നും ഇത്ര വെപ്രാളം ഉണ്ടാകാറില്ല. ഇപ്പോള്‍ നാട്ടിലും വിവാഹം സത്രത്തിലായി. ചെന്നയിലെ കാര്യം പറയുകയേ വേണ്ടാ. നടക്കുമ്പോൾ  എവിടേയെങ്കിലും കാല്‍ തടഞ്ഞാല്‍ വീഴുന്നത്‌ എതെങ്കിലും സത്രത്തിന്റെ തിണ്ണയിലായിരിക്കും. സിനിമാ കോമ്പ്ളക്സ്‌ പോലെ തലങ്ങും വിലങ്ങുമായി അടുക്കടുക്കായി നാലും അഞ്ചും കല്യാണ സത്രങ്ങളാണിപ്പോള്‍. നേരം വെളുക്കാന്‍ തുടങ്ങിയതേയുള്ളൂ. തുടങ്ങി… വീട്ടിനുള്ളില്‍ ഓട്ടവും ചാട്ടവും പ്രദക്ഷിണവും. റീനക്ക്‌ കല്യാണത്തിന്‌ പോകണം.

ഉടുക്കേണ്ട സാരി ഒരിടത്ത്‌ ബോഡര്‍ ഫിറ്റ്‌ ചെയ്യാന്‍ കൊടുത്തത്‌ ഇനിയും എത്തിയിട്ടില്ല. മേച്ചിംഗ്‌  ബ്ളൌസ്‌ വാഷ്‌  ചെയ്തപ്പോള്‍ കളറ്‌ മാറി കൂടുതൽ വഷളായി. ലിപ്‌സ്റ്റിക്ക്‌ ബോക്സ്‌ വെച്ച സ്ഥലത്ത്‌ കാണുന്നില്ല. തലയില്‍ ചൂടേണ്ട മല്ലിപ്പൂ വാങ്ങാനയച്ച കുട്ടി ലില്ലിപ്പൂവും കൊണ്ടാണ് വന്നത്‌! അതാണത്രേ  ലെയ്റ്റസ്റ്റ് !  ആഭരണപ്പെട്ടി തുറന്നു. അസ്ലിയും നക്ലിയും  തിരിച്ചറിയാന്‍  കഴിയുന്നില്ല. പറഞ്ഞു വെച്ച  ഓട്ടോമേന്‍ പെട്ടൊന്നൊന്നും വരുമെന്ന് തോന്നുന്നില്ല. റിട്ടേൺ  ചെയ്യുന്ന വാഹനത്തിൽ കയറി പാതി വഴി വന്നപ്പോ നിന്നും പോയി. അങ്ങനയങ്ങനെ കടമ്പകള്‍ പലതും കടന്ന്‌ എങ്ങനെയെല്ലാമോ കഷ്ഠിച്ച്‌ വിവാഹം നടക്കുന്ന സത്രത്തിലെത്തിച്ചേര്‍ന്നു.

മുന്‍നിരയിലെ കസേരയില്‍ത്തന്നെ ചാടി വീണു സ്ഥലം പിടിച്ചു. ആവൂ റീനക്ക്‌  ശ്വാസം  തിരിച്ച്‌  കിട്ടി. ഇവിടിരുന്നാല്‍  സുഖമായി വധുവിന്റെ ക്ളോസപ്പ്‌ കിട്ടും. കണ്ടില്ലെ  എന്തു മാത്രം സ്വർണ്ണ ആഭരണങ്ങളാണ് അവളുടെ കഴുത്തിൽ!  എന്തോ ഒരു കുറവു പോലെ. ആർക്ക്‌? എനിക്ക് തന്നെ. വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ മുതല്‍ അതു തോന്നുന്നുണ്ട്‌. ഹെയർ-സ്റ്റൈലൊന്നു തപ്പി. എല്ലാം പൊസിഷനിലുണ്ട്. കാതും കഴുത്തും ഒന്നും മിസ്സിങ്ങില്ല. റിസ്റ്റ്വാച്ച്, മോതിരങ്ങളുടെ  എണ്ണം  എല്ലം എല്ലാം   പരിശോധന  നടത്തി. ഒന്ന്‌  റിലാക്സ്‌ ചെയ്യാമെന്നു  കരുതി  കാല്‌  നീട്ടി. ദൈവമേ! കാലില്‍  കിടക്കുന്നത്‌ പഴയ ഹവായ് സ്ലിപ്പര്‍! വിവാഹത്തിനു മാത്രമായി ഒരാഴ്ച മുന്‍പു വാങ്ങിവെച്ച 1700രൂപ  വിലയുള്ള ചെരിപ്പ്‌ വാര്‍ഡ്രോബില്‍ കിടക്കുന്നു. മഞ്ഞ്‌ കട്ടി പോലെ കസേരയില്‍ത്തന്നെ ഉരുകിപ്പോകുമെന്ന്‌ തോന്നി. സാരി പിടിച്ചല്‍പം ഇറക്കം കൂട്ടി കാല്‍ മറച്ചു.

വീണ്ടുമൊരു  സംശയം..! കണ്ട്‌  പരിചയമുള്ള ഒറ്റ  മുഖം  പോലും കാണുന്നില്ലല്ലോ. മെല്ലെ വെളിയിലോട്ട്‌  പോയി. തമിഴ്നാട്ടുകാര്‍  എത്ര നല്ല മനുഷ്യര്‍! ഇന്നും  പലരും ചെരിപ്പൊക്കെ  അഴിച്ചു വെച്ചാ കല്യാണസത്രത്തിനുള്ളില്‍  കയറുന്നത്‌. വെല്‍കം ബോര്‍ഡിലെ വധൂവരന്‍മാരുടെ പേര്‌ നോക്കി. എന്തൊര്‌ മണ്ടത്തരം! രാജേഷിനേം രാഗേഷിനേം  തിരിച്ചറിയാതെ  പോയി. ആ സമയത്താണ്‌  അയല്‍ക്കാരി വേണി  പണ്ടത്തെ ‘കോളിനോസ് ’  പുഞ്ചിരിയുമായി  മുന്‍പില്‍ പ്രത്യക്ഷപ്പെട്ടത്‌.

“എന്താ  വേണീ  തേടുന്നത്‌ ? “
“എന്റെ ചെരിപ്പ്‌ …! ഹാളിലോട്ട്‌ പോകുമ്പോ ഇവിടെ അഴിച്ചിട്ടോണ്ടു പോയതാ. പുതിയ  ചെരുപ്പാ. വിലകൂടിയതല്ലെ  എടുത്ത്‌  ഭദ്രമായി വെക്കാമെന്ന്‌  വിചാരിച്ച്‌   ഇറങ്ങി  വന്നതാ. കാണുന്നില്ലല്ലോ… !”
“ങേ…! കാണുന്നില്ലേ , ഓ… അവിടങ്ങാനുണ്ടാവൂം.. “
റീനയുടെ നടത്തിന്റെ വേഗത കണ്ടില്ലേ!

Technorati Tags:

ഒരു പൊതുയോഗം

November 7, 2009

കോളാമ്പി  സ്പീക്കറിൽനിന്നും  അടിപൊളി  സിനിമാപ്പാട്ടുകൾ. പരീക്ഷ നടക്കുന്ന  ഹൈസ്കൂളിന്റെ  മുക്കിലും മൂലയിലും  ശബ്ദ  താണ്ടവം. കരിമരുന്ന്  പ്രയോഗങ്ങളെ പോലും  തോല്പിക്കുന്ന ശബ്ദ വിസ്പോടനം. ക്ലാസ്  മുറിയിൽ  കഠിന  കഠോരമായ കണക്ക്‌  ചോദ്യങ്ങൾ. അച്ചടി പിശകുമൂലം പലതും ഡാവിഞ്ചി കോഡ്‌ പോലെയുണ്ട്‌. സിലബസ്സിനും  പഠിപ്പിച്ചതിനും  അജഗജം വ്യത്യാസമുണ്ട്‌. ചോദ്യങ്ങളാണെങ്കിൽ മൈലുകൾക്കപ്പുറത്തുനിന്നും. അടിസ്താനപരമായ ഈ തെറ്റുകൾ കുട്ടികളെ വിഭ്രാന്തരാക്കുമ്പോഴാണ്‌ , മോങ്ങാനിരുന്ന  നായയുടെ തലയിൽ വീണ തേങ്ങ പോലെ വെളിയിൽ നിന്നും “ശചഷഭദദഷയഴൻഷഷദ ഷദദശ്രദസ്രൻടഫ ർമദവദസ്രയവ… ” ഉദ്ഘാടന പ്രസംഗം.

 
തുടർന്ന്  സാംസ്കാരീക  നായകന്റെ  വക   ” …അടിസ്ഥാനരഹിത കഥാകഥനത്തിന്റെ നികൃഷ്ട ലക്ഷ്യം…” ഒന്നു നിർത്തി  “മരണാനന്തര കണക്ക്‌  തീർക്കൽ തന്നെ! ചരിത്ര പുരുഷന്മരായ ഈ ഗുരുക്കന്മാരെ അപകീർതിപ്പെടുത്തുകയും കുരിശിലേറ്റുകയും ചെയ്യുന്നത്‌ പ്രതിലോമ ശക്തികളുടെ  സ്ഥിരം  അജണ്ടയിലുള്ളതാണ്‌…” വിഷയ കാഠിന്യം പ്രാസംഗികനെക്കുറിച്ചുള്ള  നാട്ടുകാരുടെ  റെയ്‌റ്റിങ്ങ്  കൂട്ടുക തന്നെ ചെയ്തു.

അടുത്തത്‌  രാഷ്ട്രീയക്കാരന്റെ  ഊഴമാണ്‌. ഭരണകക്ഷിയായിരിക്കണം. അല്ലെങ്കിൽ‌  ഇത്രയധികം  പോലീസുകാർ ചുറ്റിപറ്റി  നിൽകില്ലല്ലോ!  “… ഞങ്ങളുടെ  കണക്ക്‌ ഒരിക്കലും  തെറ്റാറില്ല. ഞങ്ങളുടെ ബജറ്റിനെക്കുറിച്ചറിയാൻ വലിയ ഗണിത ശാസ്ത്ര ജ്നാനമൊന്നും ആവശ്യമില്ല. ഈ ബജറ്റ്‌ വരാൻ പോകുന്ന വരൾച്ചക്ക്‌ വളരെ ഉപകരിക്കും എന്നതിൽ  എനിക്ക്‌  അല്പം  പോലും  സംശയമില്ല. പാവപ്പെട്ടവന്റെ കുടിവെള്ളം  ഉറപ്പുവരുത്തുക  മാത്രമല്ല, ഇപ്പോഴുള്ളതിന്റെ   നാലിരട്ടി എണ്ണത്തിലും വെള്ളത്തിലും… അതായത്‌ അളവിലും  കൂട്ടാൻ ഈ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്‌.” സദസ്സിലാരോ അപശകുനം പോലെ വിളിച്ചു കൂവി. “ശരിയാ, വെള്ളം  കുടിക്കാൻ  കിട്ടിയില്ലെങ്കിലും സാരമില്ല. വെള്ളം അടിക്കുന്നതിനുള്ള സൗകര്യമുണ്ടായാൽ മതി.”

പ്രാസംഗികൻ ചുവട്‌ മാറ്റി. “പണ്ട്‌ സമര പാരമ്പര്യമുള്ളവരും ത്യാഗികളുമായിരുന്നു നേതൃത്വത്തിലേക്ക്‌ വന്നിരുന്നത്‌. ഇന്നാകട്ടെ കാമ്പസ്‌ സെലക്ഷനിലൂടെ കക്ഷിയിലേക്ക്‌ വന്നവരാണധികവും. ഇത്തരക്കാരാണ്‌ ഇന്ന്‌ പാർട്ടിയെ നയിക്കുന്നത്‌. അതുകൊണ്ടു തന്നെ എന്റെ കക്ഷിക്ക് എല്ലാ പ്രശ്നങ്ങളും പ്രോഫഷനലായി കൈകാര്യം ചെറിയാനറിയാം. ജനങ്ങളെ വഞ്ചിക്കുന്ന പാരമ്പര്യം നമുക്കില്ല…”

സദസിൽനിന്നൊരുവൻ: ” ഈ  ഗവർമന്റ്‌  കരിഞ്ഞുപോയ ബൾബ്‌ പോലെയാ. മാറ്റാനുള്ള  സമയമായി.” തന്റെ  വാചകക്കസർത്ത്‌ ചിലവാകുന്നില്ലെന്നു  കണ്ട  നേതാവ് പു തിയ  പ്രശ്നങ്ങളും   തേടിയായിരിക്കണം    ഉടനെ സ്ഥലം വിട്ടത്‌.

മലയാളം വിദ്വാനാണ്‌ ആ വേക്കൻസി  നികത്തിയത്‌. “സീരിയൽ കണ്ട്‌ കരഞ്ഞ്‌  കരഞ്ഞ്‌  എന്റെ കണ്ണീർ വറ്റി. ഗാനാമൃതം ആസ്വദിക്കാമെന്നു വെച്ചാൽ അതവതരിപ്പിക്കുന്ന സുന്ദരിപ്പെണ്ണിന്റെ ഭാഷ…! ആരു കഴുത്തിനു പിടിച്ചിട്ടാണെന്നറിയില്ല, ടിവിയിൽ  ശുദ്ധമായ മലയാളത്തിൽ പാട്ടെന്നോ ഗാനമെന്നോ പറയാതെ ‘സോങ്ങ്‌’, ‘സോങ്ങെന്ന്‌’ ഏതുനേരവും ചുണ്ടുപിളർത്തുന്നത്‌. നല്ല വാക്ക്‌ മലയാളത്തിലുള്ളത്‌ തല്ലിക്കൊഴിച്ചിട്ട്‌ പകരം വികൃതമായി ഇംഗ്ലീഷ്‌  പറഞ്ഞ്‌ മേനി ഭാവിക്കുക. എന്തൊര്‌ അവഹേളനം! സ്വന്തം പീലി തല്ലിക്കൊഴിച്ച്‌ കൊറ്റിത്തൂവൽ ചൂടിയ ഈ പുതുമയൂരങ്ങളാണ്‌ മൊഴികേട്‌ പരത്തുന്ന രസകീടങ്ങൾ!…”

 
ശ്രോതാക്കൾ അക്ഷമരാകുന്നുവെന്ന് മനസ്സിലാക്കിയതു കൊണ്ടാവണം പുതിയ അനൌൺസ്മെന്റ്.  “കലാപരിപാടിയില്ലാത്ത  മീറ്റിങ്ങോ?”  റെക്കാഡ്‌ ഡാൻസ്‌ അരങ്ങ്‌ തകർക്കാൻ തുടങ്ങി‌യപ്പോഴേക്കും, പരീക്ഷ എഴുതുന്ന കുട്ടികൾ പരീക്ഷക്കടലാസിൽ കണ്ടതും കേട്ടതും കാണാൻ പോകുന്നതുമൊക്കെ കുത്തിക്കുറിച്ച്‌ ഒരു വിധത്തിൽ ശ്രീലങ്കൻ ഈളം പുലികളെപ്പോലെ ക്ലാസിൽനിന്നും രക്ഷപ്പെട്ടു. അപ്പോഴത്തെ ഡാൻസ്‌… ഉർവശീ  ഊർവശീ  ടെയ്കിറ്റീസി  പോളിസീ… തീരാറാവുമ്പോഴേക്കും രക്ഷിതാക്കന്മാർ  വിവരമറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴേക്കും സംഘാടകർ‌  സ്ഥലം  വിട്ടിരുന്നു. ഭാഗ്യം, ഇല്ലെങ്കിൽ  അടുത്ത ദിവസം ഹർത്താലാകുമായിരുന്നേനേ.

കേരള ഗാനം

October 16, 2009

clip_image002

തമിഴ്  നാട്ടില്‍ മലയാളം പഠിക്കുന്ന കുട്ടികള്‍‌‍ക്കുവേണ്ടീ തിരഞെടുത്തിട്ടുള്ള ഒരു കവിതയാണ് ഇത്.

Technorati Tags:

പുകയുന്ന കൊള്ളി

September 26, 2009

‘പുകയുന്ന കൊള്ളി പുറത്ത്‘’ എന്നൊക്കെ നമ്മുടെ രാഷ്ട്രീയക്കാര്‍‌   പ്രസംഗിക്കുമ്പോള്‍‌ അടിക്കടി തട്ടി വിടുന്നത് കേട്ടിരിക്കുമല്ലോ? ശരിയായി ഉണങ്ങാത വിറക് അടുപ്പിലിട്ടാല്‍ അതു സ്വാഭാവികമായും പുകഞ്ഞു കൊണ്ടേയിരിക്കും. അതു കോണ്ട് ആര്‍ക്കും പ്രയോജനമില്ലല്ലൊ. അതേ സമയം അന്തരീക്ഷം മലിനീകൃതമാകാനും മനുഷ്യന്മാര്‍ക്ക് ശ്വാസം തടസ്സപ്പെടാനും മറ്റുമൊക്കെ കാരണമായേക്കും. അതു കോണ്ടാണ്  അതു പുറത്തെടുത്തു കളയാന്‍ പറയുന്നത്. 

തീ കത്തുമ്പോള്‍  പുക വരുന്നത് സാധാരണമാണ്. ഇതിനു പിന്നില്‍ ഒരു കഥയുണ്ട് പുരാണത്തില്‍. ഒരിക്കല്‍ ഉഗ്രമൂര്‍ത്തിയായി തപിച്ചുകൊണ്ടിരുന്ന അംഗിരസ്സിന്റെ തപന ജ്വാലയില്‍ ലോകമെല്ലാം പ്രകാശിച്ചു. അപ്പോള്‍ അഗ്നിക്ക് തീരെ വിലയില്ലാതായി. മാത്രമല്ല പദവി പോയ മന്ത്രിമാരെന്ന പോലെ  അഗ്നിഭഗവാനും ദേവന്മാരുടെ  അനാദരവിനും പാത്രമായി തുടങ്ങി. സഹിക്ക വയ്യാതതു കൊണ്ടായായിരിക്കണം അഗ്നിയും അതുപോലെ തന്നെ ഒരിക്കല്‍ അംഗിരസ്സിനോടും അനാദരവു കാണിച്ചു. അംഗിരസ് വളരെ കുപിതനായി. ദേവന്മാര്‍ക്കും മഹര്‍ഷിമാര്‍ക്കുമൊക്കെ കോപം വന്നാല്‍ ഉടനെ തന്നെ ഒരു ശാപം ഇടുക പതിവാണല്ലൊ! അഗ്നിയെ അംഗിരസ്സ് ശപിച്ചു. ആ ശാപത്തിന്റെ ഫലമെന്താണെന്നോ? അതുവരെ സ്വര്‍‌ണ്ണ-വര്‍ണ്ണത്തില്‍        മാത്രം ജ്വലിച്ചിരുന്ന  അഗ്നിയില്‍നിന്നും  അസഹ്യമായ                        പുകയും ഉണ്ടായിത്തുടങ്ങി!  

Technorati Tags:

സിംഹനാദം

September 25, 2009

ഇതും മുന്‍പിലുള്ള  പോസ്റ്റിന്റെ തുടര്‍ച്ചയാന്.  സിംഹ ഗര്‍ജ്ജനം അതിഭയങ്കരമാണ്. സര്‍വ്വ  ലോകരേയും ഞെട്ടിപ്പിക്കാന്‍ തക്കതാണ് സിഹത്തിന്റെ അലറല്‍. മനുഷ്യരും ചിലപ്പോള്‍ ഈ നാദം പുറപ്പെടുവിക്കാന്‍ നിര്‍ബന്ധിതരാകാറുണ്ട്. കോപമോ പരാക്രമമോ പ്രദര്‍ശിപ്പിക്കുന്ന സന്ദര്‍ഭങ്ങളിലാന്ണ് ‍ഈ  ന്യായം ഉപയോഗിക്കാറുള്ളത്. അദ്ധ്യാത്മരാമായണത്തില്‍ ഇതുപയോഗിച്ചിരിക്കുന്ന പ്രസക്ത ഭാഗമാണു താഴെ ഉദ്ദരിച്ചിട്ടുള്ളത്.

“മംഗലദേവതാവല്ലഭാജ്ഞാവശാ-
ലംഗദന്‍ രാവണന്‍ തന്നോടൂ ചൊല്ലിനാന്‍:
‘ഒന്നുകില്‍ സീതയെ കൊണ്ടുവന്നെന്നുടെ
മുന്നിലാമ്മാറൂവച്ചീടുക വൈകാതെ.
യുദ്ധത്തിനാശൂപുറപ്പെടുകല്ലായ്കി-
ലത്തല്‍ പൂണ്ടുള്ളിലടച്ചങ്ങിരിക്കിലും
രാക്ഷസസേനയും ലങ്കാനഗരവും
രാക്ഷസരാജനാം നിന്നോടു കൂടവേ
സംഹരിച്ചീടുവാന്‍ ബാണമെയ്തെന്നുള്ള
സിംഹനാദം കേട്ടതില്ലയൊ രാവണ!
ജ്യാനാത ഘോഷവും കേട്ടതില്ലെ ഭവാന്‍?
നാണം നിനക്കേതുമില്ലയോ മാനസേ?”

Technorati Tags:

കുല കുഠാരം

September 22, 2009

ഇതിനു മുന്നിലുള്ള ചില പംക്തികള്‍‌ നോക്കിയാല്‍ ന്യായങ്ങള്‍ എന്ന തലക്കെട്ടില്‍ ഒരു ചില പോസ്റ്റുകള്‍ കാണാം. ആ പരമ്പരയില്‍ പെട്ടതാണ് ഇതും.

“തായ് തീര്‍ക്കുവാന്‍ തീക്കാരു നല്ല കൊമ്പു

യാതൊന്നില്‍ നിന്നോ മഴുവിന്നു കിട്ടി

അശ്ശാഖീത്തന്നെയതാശു വെട്ടി

വീഴ്തുന്നു കാര്‍ത്തജ്‌ന വിജൃംഭിതത്താല്‍ !”

ഇതിന്നാണ് ‘കുലകുഠാര’ന്യായമെന്നു പറയുന്നത് . ഒരോ വംശത്തിനും നാശം ആ വംശക്കാരനേക്കൊണ്ടു തന്നെ വരുക. കോടാലിക്ക്  സ്വയം മരം മുറിച്ചു വീഴ്താന്‍ കഴിയുകയില്ല. ഒരു മരപ്പിടി ഉണ്ടാക്കിയിട്ടു വേണം കോടാലി ഉപയുക്തമാക്കാന്‍.  ആ മരപ്പിടി മരത്തിന്റെ തന്നെ നാശത്തിനു കാരണമാവുകയും ചെയ്യുന്നു.

ഉദാഹരന്ണത്തിന് ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളെ നോക്കുക. ഓരോ പാര്‍ട്ടിയുടെ അധഃപതനം തൂടങ്ങുന്നത് അതേ പാര്‍ട്ടിക്കാരനെക്കൊണ്ട് തന്നെയായിരിക്കും.

Technorati Tags:

Follow

Get every new post delivered to your Inbox.