പൊട്ടിച്ചിരിയുണ്ടാക്കുന്ന ശബ്ദം!

February 25, 2009 by Raghavan P K

ശബ്‌ദമിശ്രണത്തിനാണല്ലോ  റസൂല്‍ പൂക്കുട്ടി ഓസ്‌കര്‍ നേടിയത് . ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു മലയാളി ഈ നേട്ടം കൈവരിക്കുന്നത്‌ എന്നതില്‍ നാമെല്ലാം സന്തുഷ്ഠരാണ്‌. ഇയാന്‍ ടാപ്പ്‌, റിച്ചാര്‍ഡ്‌ പ്രൈക്‌ എന്നവര്‍ക്കൊപ്പമാണ്‌ റസൂലിനും അവാര്‍ഡ്‌ ലഭിച്ചത്‌ .

ശബ്ദത്തിനെക്കുറിച്ചുള്ള ഗവേണമാണ്‍്‌ ഞാന്‍ പറഞ്ഞ് വരുന്നത്. പ്രൊഫസര്‍ ട്റവെര്‍ കോക്സ്  ശബ്ദസമ്പന്ധമായിട്ടുള്ള ഗവേഷകനാണ്‌. അദ്ദേഹം ഈയിടേയായി ഒരു രസകരമായ പരീക്ഷണത്തില്‍‌ ഏര്‍പ്പെട്ടിരിക്കുകയാണ്. അതെന്താണന്നോ? എറ്റവും പൊട്ടിച്ചിരിയുണ്ടാക്കുന്ന ഫ്ലാറ്റുലന്‍സ് ശബ്ദം ഏതെന്ന് കണ്ടു പിടിക്കുക! (ഫ്ലാറ്റുലന്‍സ് ശബ്ദം – ഇതിന്‌ തൊട്ട് മുന്‍പുള്ള പോസ്റ്റ്‌ കാണുക)
‘വൂപീ കുഷിന്‍’ (whoopee cushion ) ഉപയോഗിച്ചാണ്‌  പ്രൊഫസര്‍ ഈ ഗവേഷണം ചെയ്യാന്‍ പോകുന്നത്. വേണമെങ്കില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം!

Technorati Tags:

ഫ്ളാറ്റുലന്‍സ്‌

February 24, 2009 by Raghavan P K

കുടലില്‍ ഗ്യാസ് കൂടുമ്പോഴുണ്ടാകുന്ന അവസ്ഥയേയാണ്‌ ഫ്ളാറ്റുലന്‍സ്‌ എന്ന്‌ അല്ലോപ്പതി ഡോക്ടര്‍മാര്‍ പറയുന്നത്‌. വായു ക്ഷോഭം എന്ന്‌ നമ്മള്‍ പറയുന്നതും ഇത്‌ തന്നെ.

“ വല്ലാത്ത ഗ്യാസ്‌ ട്രബിള്‍” ഇത്‌ കേള്‍ക്കാത്തവര്‍ ഉണ്ടെന്ന്‌ തോന്നുന്നില്ല. ഇന്‍ഡെയിന്‍ ഗ്യാസ്‌ കിട്ടാതെ വിഷമിക്കുന്ന വീട്ടമ്മയേക്കാളും വിഷമിക്കുവരാണ്‌ വയറില്‍ കൂടുതല്‍ ഗ്യാസ്‌ ഉള്ളവര്‍! ഇവന്‍മാരുടെ ഏമ്പക്കം വിടലും ഗര്‍ഭവതികളെപ്പോലെ വീര്‍ത്തുള്ള വയറും പല ഫലിതങ്ങള്‍ക്കും വഴി നല്‍കീട്ടുണ്ട്‌. ചിലപ്പോള്‍ നിയത്രണം വിട്ട്‌ പല തരത്തിലുള്ള ശബ്ദാവലികള്‍ക്ക്‌ തുടക്കം കുറിച്ച്‌ എത്ര സീരിയസ്സായ ആളുകളേയും പൊട്ടിച്ചിരിപ്പിച്ചെന്നു വരാം. എന്താണിതിന്റെ രാസഘഠന? ഇ ഗാസിന്റെ പ്രൈമറി കൊമ്പൊണെന്റ്സിന്‌ യാതൊരു മണവുമില്ല. നൈട്രജന്‍, ഹൈഡ്രജന്‍, കാര്‍ബണ്‍ ഡയോക്സൈഡ്‌, മീതൈന്‍, ഓക്സിജന്‍ ഇവയൊക്കേയാണ്‌ അവ. പിന്നെ എന്തുകൊണ്ടാണ്‌ ചിലപ്പോള്‍ ദുര്‍നാറ്റമുണ്ടാകുന്നത്‌?. അത്‌ ഹൈഡ്രജന്‍ സള്‍ഫൈഡ്‌, ഈഡൊള്‍ അല്ലെങ്കില്‍ കറ്റൊള്‍ ഗ്യാസുകളുടെ സാനിദ്യമൂണ്ടാകുമ്പോഴാണ്‌.

ചെങ്കോലും മരവുരിയും

June 12, 2008 by Raghavan P K

തന്റെ ചെങ്കോല്‍ നഷ്ടപ്പെട്ട ജ്ഞാനേന്ദ്ര രാജാവ്‌ തോളില്‍ മാറാപ്പുമായി കൊട്ടാരം വിട്ടു! അങ്ങിനെ 250 വര്‍ഷത്തോളം നടന്ന രാജ ഭരണത്തിന്‌ മുട്ടുപുള്ളി വെച്ചു.

ഹിന്ദുരാജാക്കന്‍മാരുടെ ശ്രേണിയില്‍ അവസാനത്തെ അംഗമാണ്‌ ജ്ഞാനേന്ദ്ര. ഇനി ബിര്‍ ബിക്രം ഷാ ദേവ്‌ എന്ന ഒരു സാധാരണ പ്രജ മാത്രം. മാവോയിസ്റ്റുകള്‍ അനുവദിച്ച സമയം തീരുന്നതിന്‌ മുമ്പ്‌ തന്നെ രാജകൊട്ടാരം വിട്ട്‌ പടിയിറങ്ങി. കഠ്‌മണ്ഡുവിലുള്ള തന്റെ വേനല്‍ക്കാല വസതിയിലേക്കാണ്‌ രാജാവ്‌ തല്‍ക്കാലം താമസം മാറുന്നത്‌. രാജകൊട്ടാരം ഇനി മ്യൂസിയമായി സൂക്ഷിക്കാനാണ്‌ തീരുമാനം.

രാജകിരീടമാണ്‌ എറ്റവും അകര്‍ഷകമായുള്ള വസ്തുക്കളില്‍ ഒന്ന്‌. അതും രാജകീയ അലങ്കാരങ്ങളായ മറ്റു ചില ഉരുപ്പടികളും തന്റെതാണെന്നും അത്‌ മ്യൂസിയത്തിലേക്ക്‌ വിട്ടുകൊടുക്കാനുള്ള മനസ്സില്ലെന്നും അദ്ദേഹം അറിയിച്ചതായി പറയപ്പെടുന്നു.

ഇന്ത്യക്കും ചൈനക്കും നടുവിലുള്ള രാജ്യമായ നേപ്പാളിലെ സംഭവങ്ങളെല്ലാം തന്നെ ഇരു രാജ്യങ്ങളെയും ബാധിക്കുന്നവയാണ്‌. രാജഭരണകാലത്ത്‌ നമ്മളോട്‌ വളരെ അടുത്തിരുന്ന ഒര്‌ രാജ്യമാണ്‌ നേപ്പാള്‍. ഇത്‌ തുടരുമോ എന്ന്‌ കാലത്തിനു മാത്രമേ പറയാന്‍ കഴിയൂ.

Rule of 9

May 20, 2008 by Raghavan P K

During fire accidents people suffer from burns.Normally we hear doctors saying some thing like the patient has 60 percent, third degree burns etc. An ordinary person may not understand this. What was meant by such remarks by doctors? For the knowledge of children I am trying to explain it here.

 

Simply put it, it is a rule of 9. The human body is divided into 11 areas for the purpose. Head, Upper limp, Chest or upper front, chest back or upper back, abdomen, lower back, thigh and lower limp are these areas.  If you take each part as 9% and multiply with 11 areas mentioned out get 99 percent. Say cent percent.

 

 Then for the level of suffering is expressed in degree such as First second and third degree. First degree burns are that affected outer layer. Second degree is where blisters are formed and third degree refers to deeper burns afflicted on the body.

 

ചോക്ളേറ്റ്‌ – ഡെ

May 19, 2008 by Raghavan P K

 പിറന്നാള്‍ എന്ന്‌ കേള്‍ക്കുമ്പോള്‍ എതു കുട്ടികളാണ്‌ സന്തോഷം കൊണ്ട്‌ തുള്ളിച്ചാടാതിരിക്കുക? പതിവുപോലെ കുട്ടി കുളിച്ച്‌ പുതു കുപ്പായവുമൊക്കെ അണിഞ്ഞ്‌ ചോക്ളേറ്റ്‌ സഹിതം മുന്നില്‍ വന്ന്‌ നിന്നു. ഇത്‌ നാലാം തവണയാണ്‌ ഒരു വര്‍ഷത്തിനുള്ളില്‍ ഈ കൊച്ച്‌ ചോക്ളേറ്റ്‌ സഹിതം മുന്നില്‍ വന്ന്‌ നില്‍ക്കുന്നത്‌! ‘Many Happy Returns of the day’ എന്നാണല്ലോ അനുഗ്രഹിക്കുന്നത്‌. “ഫാസ്റ്റ്‌ ഫുഡ്ഡും”, “ഫാസ്റ്റ്‌ പാസഞ്ചറു”മൊക്കെ ഉള്ള നാടല്ലെ, “ഫാസ്റ്റ്‌ ബര്‍ത്ത്‌ ഡെയ്‌സ്‌” അത്ര തന്നെ. ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലുകളാണല്ലോ ഓരോ പിറന്നാളും. കഴിഞ്ഞുപോയ വര്‍ഷങ്ങളെക്കുറിച്ച്‌ ഓര്‍ക്കാനും വരാനിരിക്കുന്ന വര്‍ഷങ്ങള്‍ക്കായി നമ്മെ ഒരുക്കാനുമൊരു സന്ദര്‍ഭം.

പിറന്നാള്‍ കണക്കാകുന്നത്‌ പല രീതിയിലാണ്‌. ജനിച്ച നക്ഷത്രത്തിണ്റ്റെ അടിസ്ഥാനത്തില്‍ പിറന്നാള്‍ കണക്കാക്കുയെന്നതാണ്‌ നമ്മുടെ പാരമ്പര്യമനുസരിച്ചുള്ള രീതി. അതായത്‌, ചിങ്ങമാസത്തിലെ അശ്വതി നക്ഷത്രദിവസം ജനിക്കുന്ന കുട്ടിക്ക്‌ ഓരോ വര്‍ഷവും ചിങ്ങമാസത്തിലെ അശ്വതി നക്ഷത്രദിവസം തന്നെ പിറന്നാള്‍.

നക്ഷത്രങ്ങള്‍ ആകെ 27. ഒരു മാസത്തിനാണെങ്കില്‍ 30, 31 ദിവസങ്ങള്‍. ചില മലയാളമാസങ്ങള്‍ക്ക്‌ 32 ദിവസം പോലുമുണ്ടാകും. അപ്പോള്‍ ഓരോ മാസവും ആദ്യദിവസങ്ങളിലെ നക്ഷത്രങ്ങള്‍ അവസാനദിവസങ്ങളിലും വരും. ഇങ്ങനെ ഒരു മാസത്തില്‍ ജന്‍മനക്ഷത്രം രണ്ടു തവണ വന്നാല്‍ രണ്ടാമത്തെ ദിവസമാണു പിറന്നാള്‍ ആയി ആചരിക്കേണ്ടത്‌. അതേസമയം, രണ്ടാമതു വരുന്ന നക്ഷത്രത്തില്‍ അടുത്തമാസത്തെ സൂര്യസംക്രമം സ്പര്‍ശിക്കുന്നുണ്ടെങ്കില്‍ ആ മാസത്തിലെ ആദ്യത്തെ ജന്‍മനക്ഷത്രം തന്നെ പിറന്നാള്‍ ആയി സ്വീകരിക്കണം. സൂര്യോദയം കഴിഞ്ഞ്‌ ആറു നാഴികയ്ക്ക്‌ (2 മണിക്കൂറ്‍ 24 മിനിറ്റ്‌ ) എങ്കിലും ജന്‍മനക്ഷത്രം വരുന്ന ദിവസമാണ്‌ പിറന്നാള്‍ ആയി എടുക്കേണ്ടത്‌. സൂര്യോദയം കഴിഞ്ഞ്‌ ആറു നാഴികയില്‍ താഴെ സമയത്തേക്കു മാത്രമേ ജന്‍മനക്ഷത്രം വരുന്നുള്ളൂ എങ്കില്‍ പിറന്നാള്‍ ആചരിക്കേണ്ടതു തലേന്നാണ്‌. അതായത്‌, ജന്‍മനക്ഷത്രത്തിണ്റ്റെ പത്തിലൊരു ഭാഗമെങ്കിലും പിറന്നാള്‍ ദിവസം ഉണ്ടായിരിക്കണം എന്നര്‍ഥം. ഒരു നക്ഷത്രം ആകെ 60 നാഴിക എന്ന കണക്കിണ്റ്റെ അടിസ്ഥാനത്തിലാണ്‌ സൂര്യോദയം കഴിഞ്ഞ്‌ ആറു നാഴിക എന്നു പറഞ്ഞിരിക്കുന്നത്‌. ജന്‍മനക്ഷത്രം അന്ന്‌ 60 ല്‍ കൂടുതലോ കുറവോ ആണെങ്കില്‍ അതിനനുസരിച്ച്‌ ആറു നാഴിക എന്നതില്‍ നേരിയ വ്യത്യാസവും വരും. ഏതൊരു നക്ഷത്രവും ആകെയുള്ള 60 നാഴികയില്‍ നിന്ന്‌ എട്ടു നാഴിക വരെ കുറവോ കൂടുതലോ ഉണ്ടാകാം.

ഇംഗ്ളീഷ്‌ ജനനത്തീയതിയുടെ അടിസ്ഥാനത്തില്‍ ആണ്‌ നമ്മളില്‍ പലരും പിറന്നാള്‍ ആഘോഷിക്കുന്നത്‌. പാശ്ചാത്യരെപ്പോലെ നമ്മളും ജനന ദിവസം കത്തികൊണ്ട്‌ കെയ്ക്ക്‌ തറിച്ചും മുറിച്ചും പാര്‍ടി കൊടുത്തും പല രീതിയില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ ഇഷ്ടപ്പെടുന്നു. പറഞ്ഞു വന്നത്‌ കുട്ടിക്കെങ്ങനെ നാല്‌ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിഞ്ഞുവെന്നാണല്ലോ!

ജനിച്ച ഉടനെ ജനനം റെജിസ്റ്റര്‍ ചെയ്യണമെന്നത്‌ നിയമം. അത്ര ധൃതി പിടിച്ചൊന്നും സാധാരണക്കാര്‍ ഓടുന്ന സംഗതിയല്ല ഇത്‌. അങ്ങിനെ ബര്‍ത്ത്‌ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയ ദിവസത്തിനും യഥാര്‍ത്ഥ പിറന്നാള്‍ ദിവസത്തിനും തമ്മില്‍ ഒരു ഗേപ്‌. പിന്നെ സ്കൂള്‍ അഡ്മിഷന്‍ സമയത്ത്‌ എയ്ഡഡ്‌ സ്കൂളിലെ മാഷന്‍മാരുടെ പരക്കം പാച്ചിലാണ്‌. വിദ്യാര്‍ത്ഥിക്കുട്ടികളുടെ തലയെണ്ണം നോക്കിയുള്ള സര്‍ക്കാര്‍ സഹായം ഇവര്‍ക്ക്‌ പാരയാകുന്നു. അഞ്ചാറു മാസം വരെ ബര്‍ത്ത്‌ സര്‍ട്ടിഫിക്കറ്റില്‍ മോഡറേഷന്‍ ചെയ്യാന്‍ ഇക്കാര്യത്തില്‍ അവര്‍ തയ്യാറാകും. അങ്ങിനെ സ്കൂളിന്‌ വേണ്ടിയാണ്‌ രണ്ടാം പിറന്നാള്‍ ആഘോഷിക്കാന്‍ നിര്‍ബന്ധിതരാകുന്നത്‌.

നക്ഷ്ത്രം നോക്കി തീയ്യതി കണ്ടുപിടിക്കുന്നത്‌ അമ്മയുടെ പണിയാണ്‌. അന്ന്‌ അമ്മയുടെ വക അമ്പലത്തില്‍ ഒര്‌ പായസം, വീട്ടില്‍ ഒര്‌ സദ്യ. ശരിയായ ജനതീയ്യതി ആയ ദിവസം അച്ഛണ്റ്റെയും വക ആഘോഷം. എന്താ നാലായില്ലെ?

എനിക്കൊര്‌ സംശയം! ജനനം ഫെബ്രുവരി 29 നാണെങ്കില്‍ ചോക്ക്ളേറ്റ്‌ കമ്പനിക്കാര്‍ വിഷമത്തിലാകുമോ ?

ഇന്ത്യ ലോകകപ്പ്‌ നേടുന്നതിനുവേണ്ടി …

March 7, 2007 by Raghavan P K

ട്രിനിഡാഡിലെ ഹനുമാന്‍ ക്ഷേത്രം

ഇന്ത്യ ലോകകപ്പ്‌ നേടുന്നതിനുവേണ്ടി നമ്മളുടെ ടീമിനെ ആശംസിക്കുന്നതിനോടൊപ്പം നമുക്ക്‌ പ്രാര്‍ത്ഥിക്കുകയും ചെയ്യാം. ട്രിനിഡാഡിലെ Carapichaima എന്ന സ്ഥലത്തുള്ള ശ്രി ഹനുമാന്‍ ക്ഷേത്രമാണ് ഈ ചിത്രം. ഇത് 2005 നവമ്പറില്‍ എടുത്തതാണ്.

തീപ്പെട്ടി

February 17, 2007 by Raghavan P K

നാഗരിതക്ക്‌ അടിസ്ഥാനം ‘തീ’ ആണെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. പക്ഷെ തീ ഉപയോഗിക്കുന്നവരുടെ അശ്രദ്ധ വരുത്തിവെക്കുന്ന ആപത്തോ അതിഭയങ്കരമാണുതാനും.അങ്ങിനെയുള്ള തീയെ മെരുക്കി തീപെട്ടിലാക്കി കീശയില്‍ വെച്ചു നടക്കുവാന്‍ സുലഭമായി ഇന്നു നമുക്കു കഴിയുന്നു.
Theeppetti

ചെന്നയ്‌ക്ക്‌ വടക്കു ഭാഗത്തായി ഒരു റെയില്‍വേ സ്റ്റേഷനുണ്ട്‌. പേര്‌ ‘വിംകോ നഗര്‍’. അടുത്തുള്ള നല്ല പഴക്കമുള്ള ഒരു തീപ്പെട്ടിക്കമ്പനിയുടെ പേരാണ്‌ വിംകോ (Wimco) .Western India Match Co ആണ്‌ 1975-ല്‍ വിംകോ (Wimco) ആയത്‌. ആ കമ്പനിയുടെ ചിമ്‌നിയും ഷെഡുകളുമൊക്കെ നാട്ടില്‍ക്കാണാവുന്ന ഓട്ടുകമ്പനിയുടേതു പോലിരുക്കും. വെള്ളക്കാരന്‍ ഇന്ത്യ വിടുന്നതിന്‌ മുന്‍പേയുള്ള ഈ കമ്പനിക്ക്‌ വേണ്ടത്ര പരിഷ്‌കാരം ഇനിയും വരുത്തിയിട്ടില്ല. ആദ്യമായിട്ട്‌ ചേക്കേറിയ മലയാളികള്‍ക്ക്‌ ഒര്‌ അഭയകേന്ത്രം കൂടിയായിരുന്നു ഈ സ്ഥാപനം. എതിര്‍വശത്താണ്‌ മാമ്മന്‍ മാപ്പിളയുടെ MRF ടയര്‍ കമ്പനി.

തീയുണ്ടാക്കാന്‍ മരക്കൊമ്പിന്റെ വിടവില്‍ ഗന്ധകം വെച്ചുരസിയാല്‍ മതിയെന്ന് 1430 വര്‍ഷങ്ങള്‍ക്കു മുന്‍പേതന്നെ ചൈനക്കാര്‍ക്കറിയാമായിരുന്നു. പാരീസിലെ കെ ചേന്‍സല്‍ ആണ്‌ ആദ്യമായി ഒരു ചെറിയ പെട്ടിക്കുള്ളില്‍ തീക്കൊള്ളി രൂപാന്തരപ്പെടുത്തിയെടുത്തത്‌.ഈ തീക്കൊള്ളി സള്‍ഫ്യൂറിക്‌ ആസിഡില്‍ മുക്കിവേണം കത്തിക്കാന്‍.

ഉരസിക്കത്തിക്കുന്ന തീക്കൊള്ളിയും പെട്ടിയും ഉണ്ടാക്കി തീപ്പെട്ടിയുടെ ജനയിതാവായത്‌ ജോണ്‍ വാക്കറാണ്‌. ഇംഗ്ലണ്ടുകാരനായ ഇദ്ദേഹം 1827-ലാണ്‌ ഇതുണ്ടാക്കിയത്‌. പരുപരുത്ത പ്രതലത്തില്‍ ഉരസിയാല്‍ ഈ തീക്കൊള്ളി കത്തിക്കാം. ഫ്രിക്‌ഷന്‍ മേച്ചസ്‌ എന്നാണിതിനെ വിളിച്ചിരുന്നത്‌. വ്യാപരരീതിയില്‍ ‘ലൂസിഫര്‍’ എന്ന പേരോടെ ഇതിന്റെ പേറ്റന്റ്‌ സാമുവല്‍ ജോണ്‍സ്‌ കരസ്ഥമാക്കി. ആന്റിമണി സള്‍ഫൈഡ്‌, പൊട്ടാസിയം ക്‌ളോറൈറ്റ്‌, എന്നീ രാസവസ്തുക്കളുടെ മിശ്രിതം പശയുപയോഗിച്ച്‌ കൊള്ളിയുടെ അറ്റത്ത്‌ പിടിപ്പിക്കുകയാണ്‌ ഇതിന്റെ രീതി. ഉഗ്ര സ്പോടക സ്വഭാവമുള്ള ഈ തീപ്പെട്ടി പല‍ അപായങ്ങള്‍ക്കും കാരണമായി. തുടര്‍ന്ന് വൈറ്റ്‌ ഫോസ്‌ഫറസ്‌ കൂടെ ചേര്‍ത്തു പ്രശ്നം പരിഹരിച്ചു. എങ്കിലും മാരകവിഷവസ്തുവായ വൈറ്റ്‌ ഫോസ്‌ഫറസ്‌ കൈകാര്യം ചെയ്യുന്നവരുടെ ആരോഗ്യഹാനിക്കും അന്തരീക്ഷ മലിനീകരണത്തിനും ഹേതുവായതോടെ നിര്‍ത്തലാക്കേണ്ടി വന്നു.

അതിന്‌ പോംവഴിയായാണ്‌ ഇന്നത്തെ സേഫ്റ്റി മാച്ച്‌ തീപ്പെട്ടി രംഗപ്രവേശനം ചെയ്യുന്നത്‌. 1844-ലണ്‌ ഇത്‌. സ്വീഡിഷ്‌ നാട്ടുകാരനായ ഗുസ്‌താഫ്‌ എറിക്ക്‌ പാസ്‌പ്‌ ആണിതിന്റെ രൂപകര്‍ത്താവ്‌. അതിനെ ഒന്നു കൂടി ഇമ്പ്രൂവ്‌ ചെയ്തെടുത്തത്‌ ജോണ്‍ എഡ്വേര്‍ഡ്‌ ലന്‍ഡ്‌സ്‌റ്റ്രോം എന്ന ആളാണ്‌.

ഫ്രിക്‌ഷന്‍ മേച്ചസ്‌ പോലെ അബദ്ധത്തില്‍ ഉരസിയാല്‍ കത്തുകയില്ല എന്നര്‍ഥത്തിലയിരിക്കാം സേഫ്റ്റി മാച്ച്‌ തീപ്പെട്ടിയെന്ന് ഇതിനെ വിളിക്കുന്നത്‌. ‘Karborisd for safety’ എന്ന് ‘വിംകൊ’ കമ്പനിയുടെ തീപ്പെട്ടിമേലെ ലേബളൊട്ടിയതു കണാം. Ship, Homelites, Tekka, Horsehead, Three Mangoes, Cheeta Fight, Kapas, Arrow ഇതൊക്കെ വിംകോ ബ്രേന്റ്‌ തീപ്പെട്ടികളാണ്‌.

ബബ്‌ള്‍ ഗം

February 8, 2007 by Raghavan P K

ച്യൂയിംഗ്‌ ഗം, ബബ്‌ള്‍ ഗം, ചിക്ക്‌ലെറ്റ്‌ ഇങ്ങനയൊക്കെ പേരുള്ള കുറെ മിഠായി സാധനങ്ങള്‍ വിപണിയിലുണ്ട്‌. കുട്ടികളെയും ചെറുപ്പക്കാരെയും ഒരു പോലെ ആകര്‍ഷിക്കുന്ന ഈ ചോക്ക്‌ളേറ്റ്‌ വായിലിട്ട്‌ ചവച്ചു ചവച്ചു താടിയെല്ലുകള്‍ പ്രവര്‍ത്തനരഹിതമാകുമ്പോള്‍ തുപ്പിക്കളയുന്നത്‌ ഒരു ഫേഷനാണ്‌. മുറുക്കി തുപ്പുന്നവരെ കണ്ടാല്‍ നമുക്ക്‌ അറപ്പും വെറുപ്പും തോന്നിയേക്കാം. എന്നാല്‍ ച്യൂയിംഗ്‌ ഗം ചവ്ക്കുന്നത്‌ സ്റ്റാറ്റസ്‌ കൂട്ടുകയേ ഉള്ളു. ബ്രിട്ടാനിയ പോലുള്ള കമ്പനികളാണ്‌ ഈ വ്യാപരത്തിന്റെ പിന്നില്‍!

ച്യൂയിംഗ്‌ ഗം എന്നത്‌ എന്താണു? സപ്പോട്ട മരത്തിന്റെ പാലാണ്‌ പശയാക്കി ഇതിനുവേണ്ടി ഉപയോഗിക്കുന്നത്‌. പലതരത്തിലുള്ള സപ്പോട്ട മരങ്ങളുണ്ട്‌. മെക്സിക്കോ നാട്ടില്‍ നിന്നായിരുന്നു അദ്യമായി ഒരു കപ്പല്‍ നിറയെ ഈ പാല്‍ ശേഖരിച്ചു അമേരിക്കയിലെത്തിച്ചത്‌.അവിടെ ചിക്ക്‌ള്‍ എന്നാണു ഈ പാലിന്‌ പറയുന്നത്‌.

1855-ല്‍ മെക്സിക്കോയില്‍ നിന്നും സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഒരു ഭരണാധികാരിയാണ്‌ സാന്റാ ആന്ന. അദ്ദേഹം അമേരിക്കയില്‍ അഭയം തേടി. അവിടെ അദ്ദേഹത്തിന്റെ കൂട്ടുകാരനാണ്‌ കുടില്‍ വ്യവസായത്തിലേര്‍പ്പെട്ടിരുന്ന തോമസ്‌ ആഡംസ്‌. റബ്ബറിന്റെ പണിയിലേര്‍പ്പെട്ടിരുന്ന ആഡംസിനോട്‌ ചിക്കിള്‍ റബ്ബറിനുപകരമൊ മറ്റേതെങ്കിലും തരത്തിലോ ഉപയോഗപ്പെടുത്താന്‍ വഴികണ്ടെത്താന്‍ ആവശ്യപ്പെട്ടു. മേല്‍പറഞ്ഞതുപോലെ ഒരു കപ്പല്‍ നിറയേ ചിക്ക്‌ള്‍ അങ്ങിനെ ആഡംസിന്‌ കിട്ടി. എങ്കിലും റബ്ബര്‍ പോലെ ഉപയോഗിക്കാനുള്ള ശ്രമം മുഴുവതും പരാജപ്പെട്ടു. നിരാശക്കിടയില്‍ ഒരു ദിവസം ആ പശ താനറിയാതെ ആഡംസ്‌ കടിച്ചുപോയി. സ്വാദ്‌ നന്നായിട്ടുണ്ടായിരുന്നു. അതോടെ അദ്ദേഹം മറ്റു വഴികള്‍ ചിന്തിക്കാന്‍ പ്രേരിതനായി.

ഒരു കടക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ യാദൃച്ഛികമായി അവിടെ നിന്നും ഒരു കുട്ടി ച്യുയിഗ്‌ ഗം പോലുള്ള ചോക്ക്‌ളേറ്റ്‌ വാങ്ങിക്കുന്നത്‌ കണ്ടു. ആഡംസിന്റെ വഴിത്തിരിവായിരുന്നു ആ ദൃശ്യം. തുടര്‍ന്നുള്ള മാര്‍കെറ്റിംഗ്‌ പ്രക്രിയയാണ്‌ ചിക്ക്‌ലെറ്റ്‌ എന്നും ബബ്‌ള്‍ ഗം എന്നുമൊക്കെയുള്ള പേരില്‍ ലോകമൊട്ടുക്കുമുള്ള പട്ടിക്കാട്ടിലെ പെട്ടിക്കടമുതല്‍ പട്ടണത്തിലെ ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റോറുവരെ എത്തിയത്‌.

ഇപ്പോള്‍ വില കൂടിയ ച്യൂയിംഗ്‌ ഗമ്മില്‍ മാത്രമേ ചിക്ക്‌ള്‍ പോലുള്ള മരക്കറകള്‍ ഉപയോഗിക്കുന്നുള്ളു. കൃത്രിമപ്പശകളാണ്‌ മറ്റ്‌ പലതിലും.

ആര്‍ ഡി എക്സ്‌

February 5, 2007 by Raghavan P K

ഇന്നത്തെ ദിനപത്രത്തില്‍ നിന്നുള്ള ഒരു പ്രധാന വാര്‍ത്തയാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌.

“ഡല്‍ഹിയിലെ തിരക്കേറിയ ഐ.ടിഒ.യില്‍ പോലീസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സിന്‌ സമീപമായി പോലിസും തീവ്രവാദികളും ഏറ്റുമുട്ടല്‍ ഉണ്ടായി. പിടിയിലായവരില്‍നിന്ന്‌ മൂന്നു കിലോ ആര്‍.ഡി.എക്സും ഹാന്റ്‌ ഗ്രനേഡുകളും പിടിച്ചെടുത്തതായി പോലീസ്‌ പറഞ്ഞു…”

“ആര്‍ ഡി എക്സ്‌! ” പേരു കേട്ടാലെ ഞെട്ടിപ്പോകും. ഇന്നുപയോഗിക്കുന്ന എറ്റവും ശക്തിയേറിയ സ്പോടകവസ്തുക്കളില്‍ പെട്ടതാണ്‌ ആര്‍ ഡ്‌ എക്സ്‌ പേരിലറിയപ്പെടുന്ന സൈക്ലോ ട്രൈ മെഥിലിന്‍ ട്രൈ നൈട്രാമിന്‍.

നമ്മുടെ നാട്ടില്‍ കലാപം സൃഷ്ടിക്കാന്‍ തീവ്രവാദികള്‍ ഉപയോഗിക്കുന്ന ഒരു ഭയങ്കര രാസവസ്തുവാണ്‌ ആര്‍ ഡി എക്സ്‌. ഇതിനെ ആര്‍ ഡ്‌ എക്സ്‌ എന്ന ഓമനപ്പേരില്‍ അറിയാന്‍ കാരണമെന്താണ്‌? ഒരു പക്ഷെ റിസേര്‍ച്ച്‌ നടത്തിയിരുന്ന റിസേര്‍ച്ച്‌ ആന്‍ഡ്‌ ഡെവലപ്‌മന്റ്‌ (R&D) ലെബോറട്ടറിക്കാരന്‍ സാമ്പിളിന്‌ നമ്പറിട്ടത്‌ RD-1,RD-2 ഇങ്ങനെയായിരിക്കാം. നമ്പറിടുന്നതിനു മുന്‍പ്‌ പൊട്ടിത്തെറിച്ചതു കൊണ്ട്‌ ആ സാമ്പിളിന്‌ ഏക്സ്‌ (Exploded എന്ന അര്‍ഥത്തില്‍) കൂട്ടിച്ചേര്‍ത്തെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്‌. അതെങ്ങനെയായാലും ആര്‍ ഡ്‌ എക്സ്‌ എന്നു കേട്ടാല്‍ ഞെട്ടാത്തവാര്‍ ആരുമില്ല.

1890-ല്‍ ഹാന്‍സ്‌ ഹെന്നിംഗ്‌ എന്ന ജര്‍മന്‍കാരനാണത്രെ ഇതു ആദ്യമായി നിര്‍മ്മിച്ചത്‌. അപ്പോള്‍ അതിന്റെ സ്പോടക ശക്തിയെക്കുറിച്ച്‌ ആര്‍ക്കും അറിയുമായിരുന്നില്ല. ഒരു മരുന്നായിട്ടാണ്‌ ഹെന്നിംഗ്‌ ഇതുപയോഗിച്ചിരുന്നത്‌. 1920-ന്‌ ശേഷമാണ്‌ അതിശക്തിയുള്ള സ്പോടകവസ്തുവെന്ന നിലയില്‍ ഇതിന്റെ സാധ്യതകള്‍ മനസ്സിലാക്കുന്നതും പ്രതിരോധാവശ്യങ്ങള്‍ക്ക്‌ ഇത്രയധികം വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതും.

നിത്യദാനം

November 26, 2006 by Raghavan P K

പുരാതനമായ ഒരു ശിവക്ഷേത്രം. പരിസരത്തുള്ള ഒരു ആല്‍ത്തറ. ജീവിത സായഹ്നത്തിലെത്തിയ അഖിലാണ്ടവൃദ്ധന്‍’സ്‌ ക്ലബ്ബിന്റെ സായംകാല-മീറ്റിംഗ്‌. ജസ്റ്റ്‌ ആരംഭിച്ചിട്ടേയുള്ളൂ.

ക്ഷേത്രത്തിലെ അന്നദാനം സംബന്ധിച്ചാണു് ‌ സംസാരിച്ചുകൊണ്ടിരിക്കുന്നത്‌.  പങ്കെടുക്കുന്ന മെമ്പെര്‍മാരുടെ അംഗസംഖ്യ വിരലിലെണ്ണാം. ചുറ്റും പശുക്കള്‍ വിശ്രമിക്കുന്നുണ്ടു്‌. അമ്പലത്തിലേക്കായി പലരും ദാനം ചെയ്തതാണു്‌ അവ. വൃദ്ധന്മാരേക്കാള്‍ എണ്ണത്തിലും വണ്ണത്തിലും മാത്രമല്ല അച്ചടക്ക ബോധത്തിലും അവക്കു തന്നെ മുന്‍തൂക്കം. പശുക്കളെപ്പോലെ നമുക്കും സഭയിലെ സംഭാഷണം ശ്രദ്ധിക്കാം.

“ദാനം കിട്ടിയ പശുവിന്റെ പല്ല്‌ എണ്ണി നോക്കേണ്ട കാര്യമുണ്ടോ പിച്ചൂ?”

“ഇല്ല, ശരിയാണു. പക്ഷെ പുല്ലിനും പുണ്ണാക്കിനും കാശ്‌ കൊടുക്കുമ്പോ എണ്ണാതിരിക്കാന്‍ പറ്റ്വോ വിച്ചൂ? നാട്ടില്‍ പുല്ല്‌ കിട്ടാനില്ല, തെരിയുമാ? കിട്ടിയാല്‍ത്തന്നെ തീ വില.”

തന്റെ അമര്‍ഷം രേഖപ്പെടുത്തിക്കൊണ്ട്‌ പിച്ചു തുടര്‍ന്നൂ

“പോറ്റാന്‍ കഴിയാത്ത പശുക്കളെയെല്ലാം അമ്പലത്തിലേക്കു ദാനം ചെയ്താല്‍… പിന്നെ ഇവിടത്തെ അന്നദാനം… ശിവ ശിവാ ഞാനൊന്നും പറയുന്നില്ല! എല്ലാം ശിവപെരുമാന്‍ പാര്‍ത്തുക്കൊള്ളും.”

അങ്ങിനേ ആ വൃദ്ധവൃന്ദം ചര്‍ച്ചക്കു്‌ ഫൌണ്ടേേഷനിട്ടു.

“കാലം മാറി. ദാനം കിട്ടിയ പശുവായാലും കഴുതയായലും പല്ല് എണ്ണിത്തന്നെയാവണം. ഇല്ലങ്കില്‍ പിന്നെ അതു പുലിവാലാകും” ജൂനിയര്‍ വൃദ്ധന്‍ അഭിപ്രായപ്പെട്ടു.

“കഴുതയേപ്പറ്റി എന്തിനാ ഇവിടെ പറയുന്നത്‌? കോവിലിലേക്കു്‌ ആരെങ്കിലും കഴുതയെ ദാനം ചെയ്യാറുണ്ടോ?” സാത്ത്വികന്റെ ന്യായമായ ചോദ്യം.

“ഔണ്‍സിനു നൂറു രൂപയാ!  ഡേയ്‌ പത്തൂ,   നീ കഴുതപ്പാലു കുടിച്ചിട്ടുണ്ടോ?”

“തോന്ന്യാസം വിളിച്ചു പറഞ്ഞാലുണ്ടല്ലോ…” പത്തുവിനു കോപം പത്തി വിടര്‍ത്തി.
(ശിശുക്കള്‍ക്ക്‌ കഴുതപ്പാല്‍ കൊടുക്കുന്ന ഒരു സ്മ്പ്രദായം തമിഴരുടേ ഇടയിലുണ്ടു്‌)

“കൂട്ടരേ ‘ദാനധര്‍മ്മ’ങ്ങളെക്കുറിച്ചല്ലേ നമ്മള്‍ ഇവിടെ സംസാരിക്കുന്നത്‌, വിഷയം മറ്റാതെ.” സീനിയര്‍ മോസ്റ്റ്‌ കിഴവന്റെ താക്കീത്ത്‌.

“ഉള്ളവന്‍ ഇല്ലാത്തവനു കൊടുക്കുക എന്നുള്ളതു്‌ ധര്‍മ്മം. ഇപ്പോള്‍ ധര്‍മ്മം ചെയ്യുക എന്നു പറയുന്നതേ ദാനം ചെയ്യുന്നതിനല്ലെ?” മറ്റൊരു വൃദ്ധന്റെ വിലയിരുത്തല്‍.

“എങ്കെ അയ്യരെ കാണോം?” ജിജ്നാസയോടെ ഒരു മെമ്പര്‍ അയ്യരെ അന്വേഷിച്ചു.

കാരസാരമായ ചര്‍ച്ച നടക്കണമെങ്കില്‍ അയ്യര്‍ വേണം. കണ്ണു പരിശോധനക്കായി ആശുപത്രിയില്‍ പോയിട്ടുണ്ട്‌, അയ്യര്‍. വരാന്‍ ഇത്തിരി താമസിക്കുമെന്ന് പറഞ്ഞിട്ടാണു്‌ പോയത്‌.

പിച്ചു, തന്റെ വായിലുള്ള മുറുക്കാന്‍ മുല്ലപെരിയാറുപോലെ നിയന്ത്രണം വിട്ടു വെളിയില്‍ ചാടുന്നത്‌ തടഞ്ഞുകൊണ്ട്‌ ചോദിച്ചൂഃ

“സുബ്ബൂ ഉനക്ക്‌ തെരിയുമാടാ, ദാനങ്ങളെപ്പറ്റി. ശൊല്ല് പാക്കലാം.”
“അന്നദാനം… രക്തദാനം… അപ്പുറം…”
സുബ്ബ്ബു വലിച്ചു നീട്ടുന്നത്‌ കേട്ട്‌ പെര്‌സ്സ്‌ പറഞ്ഞു

“ഇന്ത സുബ്ബു പയല്‌ക്ക്‌ തെരിയാത്‌ പോല്‌ര്‌ക്ക്‌, ഡേയ്‌ കോത്താണ്ടാ, നീ ശൊല്ലെടാ.”

“ഒണ്ണ്‍ നിത്യദാനം”

“അടുത്തതു്‌”

“നൈമിത്തിക ദാനമ്‌ങ്കെ”

“നെക്‌സ്റ്റ്‌ വണ്‍, സുബ്ബൂ ഇപ്പോ തെരിയിതാ ഉനക്ക്‌, മൂന്നാമത്തെത്‌  ചൊല്ല്.”

“മൂന്നാമത്തെത്‌ കാമ്യദാനം അയ്യാ.”

“നാലാമത്തേത്‌”

വിമലാ ദാനം
അല്‍പം ഉറക്കെത്തന്നെ പിച്ചു പറഞ്ഞു.

“അപ്പടി ചൊല്ല് ‌! ഇപ്പോ നാല്‌ ശരിയാ പോച്ചാ…”

നാലാമത്തേത്‌ പറഞ്ഞപ്പോഴേക്കും അതു വഴി പോയിരുന്ന പൂക്കാരി യുവതിക്കു കലി തുള്ളി!  അവള്‍ അലറി, “യോ… കിഴവന്മാരെ ഇനി എന്റെ പേരു്‌ ചൊല്ലി കൂപ്പിട്ടേന്‍ ഇങ്കെ നടക്കിറതേ വേറെ! ജാഗ്രതൈ. എതോ വയസ്സാച്ചേന്ന് പാക്ക്‌റേ.”

സഭാവാസികള്‍ ഞെട്ടി വിറച്ചു്‌ തിരിഞ്ഞു നോക്കി! ഒരു പൂക്കൂട്ടയും പള്ളയില്‍ അമര്‍ത്തിപ്പിടിച്ച്  അവളതാ ആടിക്കുലഞ്ഞ് പോകുന്നു!

“കലിയുഗം ഇങ്ങനെയാണു്‌! ധര്‍മ്മത്തെപറ്റി സംസാരിച്ചാല്‍ തെറി കേള്‍ക്കേണ്ടി വരുക! അധര്‍മ്മത്തെക്കുറിച്ചാണെങ്കില്‍ പ്രശംസയും!”
ഒന്നും സംഭവിക്കാത്ത മട്ടില്‍ ദാനത്തെപറ്റിയുള്ള ചര്‍ച്ച അവര്‍ തുടര്‍ന്നു.

“ഫലാപേക്ഷയില്ലാത്തെ ചെയുന്നതാണു്‌ നിത്യദാനം.

പാപം ചെയ്തതിനു ശേഷം അതിനു് ഒരു പ്രതിവിധിയായി ചെയ്യുന്ന ദാനത്തിനാണു്‌ നൈമിത്തിക ദാനമെന്നു പറയുന്നത്‌.

മൂന്നാമത്തേതാകട്ടെ, കാമ്യദാനം, പ്രതിഫലേച്ഛയോടു കൂടി ചെയ്യുന്നതാണു.

നാലാമത്തേതോ, ഈശ്വരനെ പ്രീതിപ്പെടുത്താന്‍ വേണ്ടി ചെയ്യുന്നതാണു്‌.

(പൂക്കാരി അവിടെങ്ങാനുമുണ്ടോ എന്നു നോക്കീട്ടു വേണം പേരു പറയാന്‍! ആരോ മന്ത്രിച്ചു.)

അപ്പോഴേക്കും ധൃതി പിടിച്ചു ഓടി അവിടെ എത്തിയ അയ്യരോട്‌ഃ

“ദാനത്തെ പറ്റിയായിരുന്നൂ നമ്മളുടെ ചര്‍ച്ച. നിങ്ങള്‍ ഏന്തു ദാനമാ ചെയ്യാന്‍ പോകുന്നത്‌ അയ്യരേ?”

“ഞാനോ, നിത്യദാനം തന്നെ. അതിലെന്താ ഒരു സംശയം?”

“ഞങ്ങളെങ്ങിനെ അതു വിശ്വസിക്കും?”

“ഞാന്‍ ദാനം ചെയ്യാന്‍ പോകുന്നത്‌ എന്റെ ഈ രണ്ടു കണ്‍കളാണു്‌. ഇപ്പോ ബോദ്ധ്യമായോ?”

“ങേ… കണ്‍കളോ…!”

അതെ, കണ്‍കള്‍ തന്നെ…!”